തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ ആറു മരണം കൂടി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പനിമരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലില്ലിക്കുട്ടി (70), കോട്ടയം കുറിച്ചി സ്വദേശി വാസുക്കുട്ടന് (62), തിരുവനന്തപുരം ഇളമ സ്വദേശിനി ആന്‍സി (11), കൊല്ലം ചടയമംഗലം സ്വദേശി ദേവരാജന്‍ പിളള (58), കൊല്ലം പട്ടാഴി സ്വദേശിനി ഉഷാകുമാരി (38), കൊല്ലം അലയമണ്‍ സ്വദേശി അജി (35) എന്നിവരാണു ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇവര്‍ക്ക് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.
ആശുപത്രിയിലെ കഴിഞ്ഞ രണ്ടുദിവസത്തെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഇന്നലെ ഉണ്ടായി. 18,084 പേരാണു പനിക്ക് ചികിത്സതേടി ഇന്നലെ മാത്രം ആശുപത്രികളില്‍ എത്തിയത്. ചൊവ്വാഴ്ച ഇതു 14,657 ആയിരുന്നു. ഇതോടെ ഈ മാസം മരിച്ചവരുടെ എണ്ണം 15 ആയി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തിയ 371 പേരില്‍ 84 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഈമാസം ഇതുവരെ 355 പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്.
ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ 45 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് 42 പേര്‍ക്കാണ് ഡെങ്കി. കൊല്ലത്ത് 11 പേര്‍ക്കും പത്തനംതിട്ടയില്‍ മൂന്നുപേര്‍ക്കും ഇടുക്കിയില്‍ 13 പേര്‍ക്കും കോട്ടയത്ത് അഞ്ചുപേര്‍ക്കും എറണാകുളത്തു മൂന്നുപേര്‍ക്കും മലപ്പുറത്തു നാലു പേര്‍ക്കുമാണു ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയത്തിന്റെ പേരില്‍ വിവിധ ജില്ലകളിലായി 371 പേര് ചികിത്സതേടി.
2657 പേരാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം പകര്‍ച്ചപ്പനിക്കു ചികിത്സ തേടിയത്. ഇവരില്‍ 186 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റു ജില്ലകളില്‍ ചികിത്സ തേടിയവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെയും വിവരം ഇപ്രകാരമാണ്. കൊല്ലം-1425, 54, പത്തനംതിട്ട- 1290, 33, ഇടുക്കി- 703, 65, കോട്ടയം -989, 55, ആലപ്പുഴ- 851, 48, എറണാകുളം -1451, 51, തൃശൂര്‍- 1915, 43, പാലക്കാട് -1351, 60, മലപ്പുറം -2038, 31, കോഴിക്കോട് -950, 37, വയനാട് -443, 35, കണ്ണൂര്‍ -1186, 33, കാസര്‍കോട് -835, 39. കൂടാതെ 34 പേര്‍ക്ക് സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ യും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: