ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ്ണ വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന പോര്‍ബന്തര്‍, ബാണസ്കന്ധ ലോക്സഭ മണ്ഡലങ്ങളും നാലു നിയമസഭ മണ്ഡലങ്ങളും ബിജെപി സ്വന്തമാക്കി. ആറും കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകള്‍ ആയിരുന്നു .പോര്‍ബന്തറില്‍ ബി ജെപി സ്ഥാനാര്‍ത്ഥി വിത്തല്‍ റതാഡിയ1.28ലക്ഷത്തിന്റെ ഭൂരിപക്ഷവും ബാണസ്കന്ധയില് ഹരിഭായ് ചൗധരി 71000വോട്ടുകളുടെ ഭൂരിപക്ഷവും നേടിയാണ് വിജയം സ്വന്തമാക്കിയത്.ലിംബാഡി, മോര്‍വ ഹദാഫ്,ജത്പുര്,ദൊറാജി നിയമസഭാ മണ്ഡലങ്ങളാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തത്.
ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനുള്ള അന്ത്യശാസനമാണെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദി പറഞ്ഞു.യുപിഎ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംങ്ങ് പറഞ്ഞു.
ബീഹാറില്‍ ഭരണകക്ഷിയായ ജനതാദള്‍ (യു) വിന് ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റു.മഹാരാജ്ഗഞ്ജ് ലോക്സഭ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ പ്രഭുനാഥ് സിങ് 1.37ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.ജെഡിയുവിന്റെ സിറ്റിങ് സീറ്റായ ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പികെ ഷാഹിക്ക് 2.44 ലക്ഷം വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന്റെ നില ഇവിടെ ദയനീയമായി.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിതേന്ദ്ര സ്വാമിക്ക് 22000 വോട്ട് മാത്രമേ നേടാനായുള്ളൂ.
ബംഗാളിലെ ഹൗറ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രസൂണ്‍ ബാനര്‍ജി വിജയിച്ചു.സിപിഎമ്മിലെ ശ്രിദീപ് ഭട്ടാചാര്യയെ 27000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാനര്‍ജി വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: