ലണ്ടന്‍: മുഷിഞ്ഞ വസ്ത്രവും, കീറിപറിഞ്ഞ സഞ്ചിയും കൂട്ടിനെന്നോണം ഒരു ചാവാലി നായയും സമീപത്ത്. ലണ്ടനിലെ തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിനായി പലസ്ഥലങ്ങളിലായി ഇരിക്കും. വഴിയാത്രികരുടെ മുന്നില്‍ സഹായത്തിനായി യാചിക്കുന്ന മുഖവുമായി കൈനീട്ടും.ചിലര്‍ ദയ തോന്നി എന്തെങ്കിലും കൊടുക്കും. ആരെങ്കിലും നല്കുന്ന നക്കാപിച്ച കാശ് കിട്ടിയിട്ടു വേണം ഈ പാവത്തിനു ആഹാരം കഴിക്കാന്‍ എന്ന് ഒരു പക്ഷേ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. എന്നാല്‍ അവര്‍ക്ക് തെറ്റി. മാസം 50,000 പൗണ്ടോളം വരുമാനവും 300,000 പൗണ്ട് ലാഭം കൊയ്യുകയും ചെയ്യുന്നതും ഒന്നില്‍ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളുടെ ഉടമസ്ഥനുമായ സൈമണ്‍ റയിറ്റ് എന്ന കോടീശ്വരനായ ഭിക്ഷക്കാരനാണിത്.
എല്ലാ ദിവസവും ഭിക്ഷാടനം കഴിഞ്ഞ് സൈമണ്‍ തന്റെ മാളികതുല്യമായ ഭവനത്തിലേക്ക് മടങ്ങും. വാതുവെപ്പിലൂടെയും ആഡംബര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ വരവ് കുറച്ചോന്നുമല്ല. ഏകദേശം 200 മുതല്‍ 300 പൗണ്ടോളം വരുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പി. സി ഒലിവര്‍ സ്ട്രയിബല് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലണ്ടനില്‍ ഒരിടത്തും രണ്ട് വര്‍ഷത്തേക്ക് സൈമണ്‍ ഭിക്ഷയെടുക്കാന്‍ പാടിലെന്ന് മജിസ്റ്റേറ്റ് ഉത്തരവിട്ടു.
ഭിക്ഷാടനത്തിന്റെ പേരില്‍ അനേകം പേരില്‍ നിന്നും സൈമണിനു സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. തനിക്ക് തലചായ്ക്കാന്‍ ഒരു കൂരപോലുമില്ലെന്ന് പറഞ്ഞായിരുന്നു സഹായങ്ങള്‍ കൈപ്പറ്റിയിരുന്നത്. മുന്നിലിരിക്കുന്ന പാത്രത്തില്‍ വന്നു വീഴുന്ന പണവും മറ്റു സമ്മാനങ്ങളും വാതുവയ്പ്പ് കേന്ദ്രങ്ങളിലും തന്റെ സ്ഥാപനങ്ങളിലും നിക്ഷേപിച്ചിരുന്നു. ഇങ്ങനെ ജനങ്ങളെ പറ്റിച്ച് ഭിക്ഷയെടുത്തിരുന്ന സൈമണിന്റെ തനിനിറം നാട്ടുകാര്‍ പിടികൂടി പുറത്തു കൊണ്ട് വരുകയായിരുന്നു. മൂന്ന് വര്‍ഷമായി ഇതേ തെരുവില്‍ ഭിക്ഷയെടുത്തിരുന്നതായും മിക്ക ദിവസ്സങ്ങളിലുമെത്താറുണ്ടെന്നും വന്നു കഴിഞ്ഞാല്‍ മണിക്കുറുകളോളം ഭിക്ഷയെടുക്കുമെന്നും ദൃസാക്ഷികള്‍ പറയുന്നു.
ലണ്ടനിലെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ പുറ്റ്നി തെരുവില്‍ ഭിക്ഷാടനത്തിന്റെ സാധ്യത മനസ്സിലാക്കി ഒന്‍പതു പുതിയ ഭിക്ഷാടകര്കൂടി പ്രത്യക്ഷപ്പെട്ടു. സൈമണ്‍ റയിറ്റ് പിടിയിലായതും കുമിളകള്‍ പൊട്ടുന്നതു പോലെ എല്ലാവരും അപ്രത്യക്ഷമാകുകയും ചെയ്തു. കേട്ടവര്‍ കേട്ടവര്‍ പണക്കാരനായ ഭിക്ഷടകന്റെ കഥ മറ്റുള്ളവരോട് പറയുന്നതിന്റെ തിടുക്കത്തിലാണ്. ദിവസ്സവും ദയതോന്നി 20 പൗണ്ട് നല്‍കിയിരുന്ന ക്രിസ്റ്റ് തനിയ്ക്കു പറ്റിയ അമളിയോര്‍ത്ത് മൂക്കത്ത് വിരല്‍ വച്ചു പോയി.
സൈമണിനു 2015 മെയ് വരെ ഇതേസ്ഥലത്ത് തുടരാമെന്നും ഭിക്ഷാടനത്തിന്റെ പേരില്‍ കൃത്രിമമോ തട്ടിപ്പോ നടത്തിയതായി തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. തെരുവുനായെ ഏറ്റെടുത്ത് വളര്‍ത്തുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റിയാണ് ജനങ്ങളുടെ സഹായത്തിന്റെ അളവില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: