മുണ്ടക്കയം: ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ വ്യാപിക്കുമ്പോള്‍ മുണ്ടക്കയത്ത് വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. അഞ്ഞൂറിലധികം രോഗികളാണ് ദിനംപ്രതി ചികിത്സതേടിയെത്തുന്നത്. എന്നാല്‍ ഇവരെ ചികിത്സിക്കാന്‍ മൂന്ന് ഡോക്ടര്‍മാരാണ് ആകെയുള്ളത്.
മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ രോഗം വന്നാല്‍ ആശ്രയിക്കുന്നത് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയെയാണ്. രാവിലെ ഒപിയില്‍ ചീട്ടെടുക്കുന്ന രോഗികകളെ പരിശോധിച്ച് കഴിയുന്നതുവരെയെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം ഉണ്ടാകൂ. രാത്രികാലത്ത് ഡോക്ടര്‍മാരില്ലാത്തതുമൂലം അഡ്മിറ്റായ രോഗികളും ബുദ്ധിമുട്ടനുഭവിക്കുകയാണ്. മൂന്ന് ഡോക്ടര്‍മാരും വിശ്രമമില്ലാതെയാണ് വരുന്ന രോഗികകളെ പരിശോധിക്കുന്നത്. ആരോഗ്യവകുപ്പ് വേണ്ടത്ര ഡോക്ടര്‍മാരെ എത്രയും വേഗം മുണ്ടക്കയത്ത് നിയോഗിച്ചില്ലെങ്കില്‍ മുണ്ടക്കയത്ത് പ്രശ്നങ്ങള്‍ വഷളാകും.
മുന്വന്ഷങ്ങളില് ഡെങ്കിപ്പനി മുണ്ടക്കയത്തുയര്ത്തിയ ഭീഷണി ചെറുതല്ല. എന്നാല്‍ പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളോ മുന്‍കരുതലോ സ്വീകരിക്കുന്നതില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ നടപടി എടുക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ മുണ്ടക്കയത്ത് സര്‍ക്കാര്‍ ആശുപത്രിയുടെ പരാധീനത അധികൃതര്‍ പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കെ.ബി. മധു, ആര്.സി. നായര്‍, കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: