ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പു കേസില്‍ മോക്ക നിയമം ചുമത്തിയതിനെതിരേ മലയാളി താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതിയില്‍ അടുത്ത ദിവസം സമര്‍പ്പിക്കാനാണു നീക്കം. മൂന്നാഴ്ച മുമ്പ് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ അറസ്റ്റിലായ ശ്രീശാന്ത് ഇപ്പോള്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കുറ്റം ചാര്ത്തപ്പെടുന്നയാള് നടത്തുന്ന ഏറ്റുപറച്ചില്‍ തെളിവായി സ്വീകരിക്കാമെന്നതാണ് മോക്ക നിയമത്തിലെ പ്രധാന വശം. ഇത്തരം കേസ് തെളിയിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുക ബുദ്ധിമുട്ടാണ്. അതേസമയം സാകേത് കോടതി ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് അഡ്വ. രാംകുമാറും ശ്രീശാന്തിനു വേണ്ടി ഹാജരാകുന്നുണ്ട്.
കഴിഞ്ഞ പ്രാവശ്യം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു തൊട്ടു മുന്‍പാണു ശ്രീശാന്തിനെതിരേ മോക്ക കുറ്റം പൊലീസ് ചുമത്തിയത്. ഇതേത്തുടര്‍ന്നു ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഭീകരര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് ഭാഷ്യം. കേസില്‍ അധോലോക രാജാക്കന്മാരായ ദാവൂദ് ഇബ്രാഹിമിനും ഛോട്ടാ ഷക്കീലിനും പങ്കുണ്ട്.
ശ്രീശാന്തുമായി ബന്ധപ്പെട്ടിരുന്ന വാതുവയ്പുകാര്‍ ഇവരുടെ ഏജന്റുമാരായിരുന്നു. അതുകൊണ്ടു തന്നെ അധോലോക പ്രവര്‍ത്തനങ്ങളില്‍ ശ്രീശാന്തിന് ഒരു പങ്കുമില്ലെങ്കിലും ഈ ബന്ധങ്ങള്‍ കുഴപ്പത്തില്‍ ചാടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: