മുംബൈ: മഹാരാഷ്ട്രാ ഭരണത്തില്‍ മാറ്റം വരുത്തുന്നതിന് സൂചന നല്കി എന്‍സിപിയുടെ 20 മന്ത്രിമാര്‍ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരത്പവാറിന് രാജി സമര്‍പ്പിച്ചത്.
ഉപമുഖ്യമന്ത്രി അജിത് പവാര്‍, പൊതുമരാമത്ത് മന്ത്രി ഛഗന്‍ ഭുജ്ബല്‍, ആഭ്യന്തര മന്ത്രി ആര്.ആര്.പാട്ടീല്‍, ഗ്രാമവികസന മന്ത്രി ജയന്ത് പാട്ടീല്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി തയ്യാറാവാനുള്ള പാര്‍ട്ടി നേതാവ് ശരത് പവാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഈ നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശരത് പവാറും സീനിയര്‍ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഡെപ്യൂട്ടി ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ അവരുടെ രാജിക്കത്ത് ശരത് പവാറിന് സമര്‍പ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എന്‍സിപി മേധാവി മധുകര്‍ പിച്ചാഡ്, പാര്‍ട്ടി നേതാവും നിയമസഭ സ്പീക്കറുമായ ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരും രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ എന്‍സിപി സംസ്ഥാന സമിതി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന മന്ത്രിസഭയില്‍ എന്‍സിപി മന്ത്രിമാരുടെ പുനഃസംഘടനയ്ക്ക് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ശരത് പവാര്‍ സൂചന നല്‍കിയിരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്‍സിപി മന്ത്രിമാരുടെ രാജിക്കത്തുകള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല. അതേസമയം, അടുത്തുവരുന്ന പുനഃസംഘടനയില്‍ കളങ്കിതരായ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രിമാരുടെ രാജി പവാര്‍ ആവശ്യപ്പെട്ടതെന്ന് എന്‍സിപി നീക്കത്തോട് പ്രതികരിച്ചുകൊണ്ട് ബിജെപി പ്രസിഡന്റ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: