തിരുവനന്തപുരം: അരിയുടെയും പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുന്നു. ഇഞ്ചിയും ഉള്ളിയും ഇല്ലാതെ ഭക്ഷണം പാകം ചെയ്യാനൊ രുങ്ങുകയാണ് വീട്ടമ്മമാര്‍. പല പച്ചക്കറിക്കും 10 ദിവസത്തിനിടെ ഇരട്ടിയിലധികം വില വര്‍ദ്ധിച്ചു. കഴിഞ്ഞമാസം കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില 220 രൂപവരെയായി. മല്ലിയിലയ്ക്ക് 100 രൂപയാണ് കിലോയ്ക്ക് വില. കാരറ്റും ബീന്‍സും 68 രൂപ മുതല്‍ 70 രൂപ വരെയായി. തക്കാളിക്ക് കഴിഞ്ഞമാസം 24 രൂപയായിരുന്നത് ഇപ്പോള്‍ 52 രൂപയായി വര്‍ദ്ധിച്ചു. ഉള്ളിക്ക് 55 രൂപയായിരുന്നത് 105 ല്‍ എത്തിയപ്പോള്‍ മുളക് 75 ല്‍ നിന്ന് 105 ല്‍ എത്തി.
അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വിലയിലും കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. റോസ് അരിയുടെ വില കിലോയ്ക്ക് 45 രൂപ ആയി ഉയര്‍ന്നു. ഏപ്രില്‍ മാസത്തില്‍ 36 രൂപയായിരുന്നു വില. ജയ അരിക്ക് 30 രൂപയില്‍ നിന്ന് 35 രൂപയിലെത്തി. 60 രൂപ വിലയുണ്ടായിരുന്ന ഉഴുന്നിന് 75 രൂപയും 40 രൂപയുണ്ടായിരുന്ന ശര്‍ക്കരയ്ക്ക് 52 രൂപയുമാണ് വില.
അടിക്കടിയുണ്ടാകുന്ന ഡീസല്‍വില വര്‍ദ്ധനയാണ് സാധന വില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഒരു കാരണം. ചരക്കുകൂലിയിലും കയറ്റിറക്കുകൂലിയിലും ഉണ്ടാകുന്ന വര്‍ദ്ധനയും വിലക്കയറ്റത്തിന് പ്രധാനകാരണമാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു. ദിവസവും നിരവധി ലോറികളിലാണ് തമിഴ്നാട്ടിലും മറ്റും നിന്ന് പച്ചക്കറി കേരളത്തിലേക്ക് എത്തുന്നത്. മൊത്തക്കച്ചവടത്തില്‍ കിലോയ്ക്ക് 5 രൂപ കൂടിയാല്‍ ചില്ലറ വില്പനക്കാര് പത്തുരൂപയോളം കൂട്ടി തോന്നിയ വിലയ്ക്കാണ് കച്ചവടം നടത്തുന്നത്. വില ക്രമാതീതമായി ഉയരാന്‍ ഇതും ഒരു കാരണമാണ്. ശബരിമല സീസണില്‍ ആരംഭിച്ച വിലക്കുതിപ്പ് ഇപ്പോഴും തുടരുകയാണ്.
തമിഴ്നാട്ടിലെ വിളവെടുപ്പാണ് കേരളത്തിലെ പച്ചക്കറിവിലയിലെ ഏറ്റക്കുറച്ചിലിനെ നിയന്ത്രിക്കുന്നത്. എന്നാല്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ വില വര്‍ദ്ധിപ്പിക്കുന്ന നടപടികളുമുണ്ടാകുന്നുണ്ട്. കേരളത്തിലെ കമ്പോളങ്ങളില്‍ തോന്നിയ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികളുടെ ഇപ്പോഴത്തെ പതിവ്. ഇത് നിയന്ത്രിക്കാനും തടയാനുമുള്ള പദ്ധതികളില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു.
കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഇഞ്ചിക്കും ഉള്ളിക്കും വന്‍വിലത്തകര്‍ച്ച ഉണ്ടായതിനാല്‍ കര്‍ഷകര്‍ ഇഞ്ചികൃഷിയിറക്കിയത് കുറച്ചതാണ് വിലത്തകര്‍ച്ചയ്ക്ക് കാരണമെന്ന് തിരുവനന്തപുരം വെണ്‍പാലവട്ടം വേള്‍ഡ് മാര്‍ക്കറ്റിലെ അഗ്രിക്കള്‍ച്ചറല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബൈജു സൈമണ്‍ പറഞ്ഞു. കര്‍ണാടകത്തിലും വയനാട്ടിലും കുടകിലുമാണ് ഇഞ്ചികൃഷി ഏറ്റവും കൂടുതല്‍. ഇഞ്ചിക്ക് ഹോള്‍സെയില്‍ വില കിലോയ്ക്ക് 135 രൂപ മാത്രമാണ്. ഇടനിലക്കാരും ചെറുകിട കച്ചവടക്കാരുമാണ് വില 220 രൂപയില്‍ എത്തിച്ചതെന്ന് സൈജു സൈമണ്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള ഉള്ളിക്ക് 40 രൂപമാത്രമാണ് ചാലയിലെ വില. മഹാരാഷ്ട്രയിലെ ഉള്ളിക്കാണ് വില ക്രമാതീതമായി വര്‍ദ്ധിച്ചത്. കൃഷിയിറക്കിയതിലെ ഏറ്റക്കുറച്ചിലാണ് ഉള്ളിവിലയിലും പ്രതിഫലിച്ചത്. കല്യാണ സീസണ് ആരംഭിച്ചതോടെ പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഴ കൂടുതല്‍ കനക്കുന്നതോടെ അരിവിലയിലും കാര്യമായ വര്‍ദ്ധന ഉണ്ടാകും.
വി. ഷീന
പ്രതികരിക്കാൻ ഇവിടെ എഴുതുക: