മാനന്തവാടി: പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയുടെ മണ്ഡലത്തില്‍ ആദിവാസി വിഭാഗത്തിലെ അന്ധനായ യുവാവ് പട്ടിണിമൂലം മരണമടഞ്ഞു. തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് പെരിഞ്ചേരിമല പണിയ കോളനിയിലെ നടുവന്റെ മകന് ബാബു (23) ആണ് ഇന്നലെ ഉച്ചയോടെ ഭക്ഷണമില്ലാത്തതിനാല്‍ മരണത്തിന് കീഴടങ്ങിയത്. മാതാവ് മാളു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടതിനെതുടര്‍ന്ന് നടുവനും മകന് ബാബുവും ഒന്നിച്ചായിരുന്നു താമസം.
പ്രായമേറെയുള്ള നടുവന് ജന്മനാ അന്ധനായ മകന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഉദാരമനസ്ക്കരുടെ സഹായത്താല്‍ കിട്ടുന്ന പണംകൊണ്ടാണ് ഇവരുടെ കുടുംബം കുറച്ച് നാളുകളായി ഉപജീവനം നടത്തിയത്.
തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഗ്രാമത്തില്പ്പെട്ട കോളനി ആയതിനാല്‍ പട്ടിക വര്‍ഗ്ഗ വകുപ്പോ ആരോഗ്യവകുപ്പോ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. ഹോണറേറിയം പറ്റുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിയോഗിക്കപ്പട്ട ട്രൈബല്‍ പ്രോമോട്ടര്മാരും അന്ധന്റെ നരകജീവിതം ശ്രദ്ധിച്ചില്ല. ജില്ലയിലെ ട്രൈബല്‍ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര നിഷ്ക്കര്‍ഷത പുലര്‍ത്തിയിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. സഹോദരങ്ങള്‍: ശശി, കല്യാണി.
പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ ആദിവാസി യുവാവ് പട്ടിണിമൂലം മരിച്ചിട്ടും മന്ത്രിയോ പട്ടികവര്‍ഗ്ഗ ഇന്നലെ രാത്രി ഏറെ വൈകിയും സ്ഥലത്തെത്തിയിട്ടില്ല.
സുരേഷ് തലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: