തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനനന്ദനും സഹതടവുകാരന് പ്രകാശനും ജയില്‍ചാടി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കാവല്ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ കിടന്ന സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് രണ്ട് ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പടെ ഏഴ് കൊലക്കേസുകളിലെ പ്രതിയാണ് റിപ്പര്‍ ജയാനന്ദന്. കൂടാതെ 14 കവര്‍ച്ചാക്കേസുകളിലും ഇയാള്‍ പ്രതിയാണ്.
നേരത്തെ ജയാനന്ദന് കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന സമയത്തും ജയില്‍ ചാടിയിരുന്നു. ആഴ്ച്ചകള്‍ക്ക് ശേഷമാണ് പോലീസ് ഇയാളെ പിടിക്കൂടിയിരുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്താണ് പൂജപ്പുരയിലെ പ്രത്യേക സെല്ലിലേക്ക് ഇയാളെ മാറ്റിയത്.
അബ്കാരി കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് പ്രകാശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: