കൊച്ചി: അഖിലക്കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള മലയാളി ഐഎസ് ഭീകരരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎയ്ക്ക് കോടതിയുടെ അനുമതി. കനകമല കേസ് പ്രതികളായ മന്‍സീദ്, സഫ്വാന് എന്നിവര്‍ക്ക് ഷെഫിന് ജെഹാനുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
അഖില സംഭവത്തില്‍ ആരോപണവിധേയനായ ഷെഫിന് ജെഹാന് കനകമല കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന എന്‍ഐഎ കണ്ടെത്തല്‍ ശരിവച്ചാണ് കോടതി നടപടി. നിലവില്‍ ജയിലില്‍ കഴിയുന്ന മന്‍സീദ്, സഫ്വാന് എന്നിവരെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി.
അഖിലയും ഷെഫിന്ജെഹാനും തമ്മില്‍ പരിചയപ്പെടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്ന വിവരം എന്‍ഐഎക്ക് നേരത്തെ ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാനാണ് ചോദ്യം ചെയ്യല്‍. മാത്രമല്ല കനകമല ഐഎസ് ഭീകരര്‍ വാട്സപ്പ് ഗ്രൂപ്പില്‍ ഷെഫിന് ജെഹാന് സജീവമായിരുന്നുവെന്ന കണ്ടെത്തലും ഭീകരരെ ചോദ്യം ചെയ്യുന്നതിന് വഴിതെളിച്ചിട്ടുണ്ട്.
അതേസമയം അഖിലകേസ് കൂടാതെ സംസ്ഥാനത്തെ മറ്റ് ഭീകരവാദ റിക്രൂട്ടിംഗ് കേസുകളിലേക്ക് കൂടി വെളിച്ചം വീശുന്നതാകും പുതിയ നീക്കം. പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഭീകരരുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനും ചോദ്യം ചെയ്യല്‍ ഉപകരിക്കും. ഒപ്പം കാണാമറയത്തുള്ള പല ഉന്നതരിലേക്കും അന്വേഷണം നീണ്ടേക്കാനും സാധ്യതയുണ്ട്.
നേരത്തെ രണ്ട് തവണ ഷെഫിന്ജെഹാനെ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഈ മാസം പകുതിയോടെ അഖിലക്കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: