കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡില്‍ കെട്ടിക്കിടക്കുന്ന രണ്ടു ലക്ഷത്തോളം ടണ്‍ മാലിന്യം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി അട്ടിമറിക്കുന്നതിന് സര്‍ക്കാരും നഗരസഭയും നടത്തുന്ന ഗൂഢനീക്കമാണ് വടവാതൂരില്‍ ക്യാപ്പിംഗ് എന്ന് ആക്ഷന്‍കൗണ്‍സില്‍ ആരോപിച്ചു.
വടവാതൂര്‍ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം വടവാതൂരില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കുകയെന്നതാണ്. വടവാതൂരിലെ മാലിന്യനിക്ഷേപവും സംസ്കരണവും രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നു.
25 വര്‍ഷത്തിനു മേല്‍ ഡംബിംഗ് യാര്‍ഡില്‍ മാലിന്യം നിക്ഷേപിക്കാന്‍ പാടില്ലെന്ന നിയമമുള്ളപ്പോള്‍ 75 വര്‍ഷമായി തുടരുന്ന മാലിന്യനിക്ഷേപം രാജ്യത്തെ നിയമവ്യവസ്ഥയോടും ആയിരക്കണക്കിനായ് ജനങ്ങളോടുമുള്ള വെല്ലുവിളിയും മനുഷ്യാവകാശ ലംഘവനവുമാണ്.
മുനിസിപ്പല്‍ പ്രദേശത്ത് മാലിന്യപ്രശ്നം പരിഹരിക്കാന്‍ ശുചിത്വമിഷന് അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് നഗരസഭാ വാര്‍ഡുകളില്‍ വികേന്ദ്രീകൃത മാലിന്യസംസ്കരണമാരംഭിച്ച് വടവാതൂരിനെ മാലിന്യമുക്തമാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.
ക്യാപ്പിംഗ് നടത്തുന്നതിന് നഗരസഭ കോടതിയില്‍ നല്കിയ പെറ്റീഷന് അനുവദിക്കാതിരിക്കുകയും മാലിന്യം നീക്കം ചെയ്യണമെന്ന് കോടതിയുത്തരവും നിലനില്‍ക്കെ ഡംബിംഗ് യാര്‍ഡിന്റെ ഭൂമിശാസ്ത്രമനുസരിച്ച് ക്യാപ്പിംഗ് നടത്തുന്നത് അശാസ്ത്രീയവും ധനദുര്വിനിയോഗത്തിനുള്ള പദ്ധതിയും വരും തലമുറയ്ക്ക് പോലും ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കുന്നതുമാണ്. യോഗത്തില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: