കോട്ടയം: പകര്‍ച്ചപ്പനി പടര്‍ന്നതോടെ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി തോമസ്കുട്ടി സെബാസ്റ്റ്യന്‍ ജനങ്ങള്‍ക്കൊപ്പം സജീവമായി രംഗത്തെത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നത്. ബോധവത്കരണപരിപാടികള്‍ക്ക് ഫണ്ട് അനുവദിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ചു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവദിക്കാവുന്നത് പതിനായിരം രൂപയാണ്. ഈ പരിമിതമായ തുക ഒന്നിനും പര്യാപ്തമല്ല. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്ന് വിതരണത്തില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലാ പഞ്ചായത്തും സജീവമായി പങ്കെടുക്കുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. വികലാംഗര്‍ക്ക് മുച്ചക്രവാഹനം നല്‍കുന്നതാണ് ഇത്തവണത്തെ പദ്ധതിയിലെ പ്രത്യേകതയെന്നും സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. ഏറ്റുമാനൂര്‍ സ്വദേശിയാണ് തോമസ് കുട്ടി സെബാസ്റ്റ്യന്‍. ചുവപ്പു നാടയുടെ കുരുക്കഴിച്ചു ജില്ലയുടെ സമഗ്രവികസനമാണ് അദ്ദേഹം സ്വപ്നം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: