തിരുച്ചിറപള്ളി: സ്മാര്‍ട്ട് ഫോണും ഇ-മെയിലും എസ്എംഎസും അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ 160 വര്‍ഷം പഴക്കമുളള ടെലഗ്രം സേവനം ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു.
ജൂലൈ 15 ഓടെയാണ് ടെലഗ്രാം സംവിധാനം നിര്‍ത്തലാക്കുന്നത്. ഇതോടെ നൂതനമായ ടെക്നോളജിയുടെ കടന്നു കയറ്റം മൂലം പഴയ കാലത്തിന്റെ ഒരു സംവിധാനത്തിനും കൂടി തിരശീലയിടുകയാണ്.
ഏറ്റവും വേഗത്തില്‍ ആശയവിനിമയത്തിന് കഴിഞ്ഞിരുന്ന സംവിധാനങ്ങളിലൊന്നായിരുന്ന ടെലഗ്രാം സംവിധാനം കൂടി വിസ്മൃതിയില്‍ ആഴുകയാണ്. നിരാശാജനകമോ സന്തോഷ പൂര്‍ണ്ണമോ ആയ വാര്‍ത്തകള്‍ അടിയന്തരമായി മറ്റുള്ളവരില്‍ എത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധാനമാണ് ടെലഗ്രാം.
ആശയവിവനിമത്തിന് പുതിയ മാനങ്ങളും നൂതന സംവിധാനങ്ങളും വന്നപ്പോള്‍ ഇത് പുറത്തു പോകുകയായിരുന്നു. ഇതനുസരിച്ചുള്ള സര്‍ക്കുലര്‍ രാജ്യത്തെ വിവിധ ബിഎസ്എന്‍എല്‍ ശാഖകളിലേക്ക് അയച്ചു കഴിഞ്ഞു.
ജൂലൈ 15നകം ടെലഗ്രാമിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ബുക്കിംഗിന്റെ കാലാവധി വരെ ലോഗ് ബുക്കുകളും, സേവന സന്ദേശങ്ങളും കൈപറ്റുന്ന രസീതുകളും നിലനിര്‍ത്തികൊണ്ടുപോകാനും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഉപഭോക്താക്കളില്‍ നിന്നുള്ള പരാതകളും പ്രസ് റിപ്പോര്‍ട്ടുകളും മറ്റു സന്ദേശങ്ങളും ഒരു വര്‍ഷം വരെ സൂക്ഷിക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. തപാല്‍ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന.
ടെലഗ്രാഫില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകളെ മൊബൈല്‍, ടെലഫോണ്‍, ബ്രോഡ് ബാന്‍ഡ് സേവനങ്ങളിലേക്ക് മാറ്റാനും ഇതിനൊക്കെയായി മൂന്ന് മാസത്തെ കാലാവധിയും നല്‍കിയിട്ടുണ്ട്. 2011ല്‍ ടെലഗ്രാം നിരക്കുകള്‍ 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: