മുഖ്യപൂജാരിയെ (അദ്ധ്വര്യുവിനെ) വേദമന്ത്രജപത്തില്‍ വരുന്ന തെറ്റുകള്‍ ബാധിക്കും. യജ്ഞനിര്വ്വഹണത്തില് വന്നേക്കാവുന്ന എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും ഉത്തരവാദി അദ്ധ്വര്യുവാണ്.
അതിനാലാണ് അദ്ദേഹം യജ്ഞനിര്വ്വഹണത്തിനുശേഷം സ്വയം പരിശുദ്ധി നേടാനുള്ള ഒരു അനുഷ്ഠാനകര്‍മം ചെയ്യുന്നത്. നാനാവിധത്തിലുള്ള അനുഷ്ഠാനങ്ങളെ എപ്പോഴും സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ടത് അദ്ധ്വര്യുവിന്റെ ഉത്തരവാദിത്വമാണ്.
ഉദാഹരണമായി ഹോമം, സൂര്യനമസ്കാരം, രാമായണപാരായണം, ഭാഗവതപാരായണം, ദുര്ഗസപ്തശതിയജ്ഞം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചെയ്യേണ്ട കര്‍മങ്ങളാണ് ഇവ. അദ്ധ്വര്യു നിഷ്കര്‍ഷിക്കണം യജ്ഞം നടക്കുന്ന അവസരത്തില്‍ യാതൊരു തെറ്റുകളും ഉണ്ടാവുന്നില്ലെന്ന്.
നമുക്ക് മന്ത്രം അറിയാം, അതിന്റെ അര്‍ത്ഥവും അറിയാം. എന്നാല്‍ ആ മന്ത്രത്തിന്റെ ദേവതാരൂപം ഭാവനയില്‍ നമുക്ക് കാണാന്‍ കഴിയും. വെറുതെ യാന്ത്രികമായി ‘രുദ്രോ രക്ഷമേ രുദ്രോ രക്ഷമേ’ എന്ന് ജപിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.
ഇത് മന്ത്രങ്ങളുടെ ശബ്ദം മാത്രം ജപിക്കുന്നതേ ആകുന്നുള്ളൂ. ആ മാതിരി യാന്ത്രികമായ ജപത്തില്നിന്നും യാതൊരുഫലവും ഉണ്ടാവുകയില്ല. വേദമന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ അവയുടെ അര്‍ത്ഥം കൂടി മനസ്സിലാക്കിവേണം ജപിക്കാന്‍.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: