തിരുവനന്തപുരം: സോളാര്‍ പാനല്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കിനെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ദക്ഷിണ മേഖലാ എ.ഡി.ജി.പി ഹേമചന്ദ്രനാണ് അന്വേഷണ സംഘത്തിന്രെ ചുമതല. ഫോണ്‍ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതികള്‍ ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ജയില്‍ ഡി.ജി.പി എന്നിവരാണ് സംഘത്തിലുള്ളത്. ജയിലിലെ സുരക്ഷ സംബന്ധിച്ച് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. മറ്റ് ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: