ന്യൂദല്‍ഹി: ഐ.പി.എല്‍. ഒത്തുകളി കേസില്‍ ശ്രീശാന്തിനു ജാമ്യം നല്‍കിയതിനെതിരെ െഹെക്കോടതിയെ സമീപിക്കാന്‍ ദല്‍ഹി പോലീസ് ആലോചിക്കുന്നു.
ജാമ്യവിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഹെക്കോടതിയെ സമീപിക്കാനാണ് ആലോചന.
ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യാ സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് െഹെക്കോടതിയെ സമീപിക്കാന്‍ ശ്രീശാ് ആലോചിക്കുന്നതായും സൂചനയുണ്ട്.
ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മോക്ക) ചുമത്താന്‍ തെളിവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദല്‍ഹി പോലീസിന്റെ നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനും രാജസ്ഥാന് റോയല്‍സ് ടീമിന്റെ മറ്റൊരു താരമായ അങ്കിത് ചവാനുമെതിരെ തെളിവുകള്‍ ഉള്ളതിനാലാണ് മക്കോക്ക നിയമം ചുമത്തിയതെന്ന് ദില്ലി പൊലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ പറഞ്ഞു.
ശ്രീശാന്തും ചവാനും ദാവൂദിന്രെയും ഛോട്ടാ ഷക്കീലിന്രെയും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും നീരജ് കുമാര്‍ അറിയിച്ചു.
ശ്രീശാന്തിനും ചവാനുമെതിരെ സാകേത് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി വ്യക്തമായി പരിശോധിച്ചിരുന്നില്ലെന്ന് പൊലീസ് കമ്മീഷണറുടെ വാദം. മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കേണ്ട ജാമ്യ പകര്‍പ്പ് ഇതുവരെ ദില്ലി പൊലീസിനു ലഭിച്ചിട്ടില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ മേല്‍ക്കോടതിയെ സമീപിക്കാന്‍ കഴിയൂ എന്നും നീരജ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: