വാഷിംഗ്ടണ്‍: 2028 ആകുമ്പോഴേക്കും ഇന്ത്യ ഏറ്റവും വലിയ ജനപ്പെരുപ്പമുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്രസഭ. ചൈനയെ ഇന്ത്യ ജനപ്പെരുപ്പത്തിന്റെ കാര്യത്തില്‍ മറികടക്കുമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.
ജനപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളിലും നൂറ് കോടി നാല്‍പ്പത്തഞ്ച് ലക്ഷം ജനങ്ങളാണുള്ളത്്. എന്നാല്‍ വരുനാളുകളില്‍ ചൈനയില്‍ ജനപ്പെരുപ്പത്തിന് കുറവ് സംഭവിക്കും.
2050ഓടെ ലോക ജനസംഖ്യയുടെ കാര്യത്തിലും വര്‍ധനവുണ്ടാകും. ഇപ്പോഴുള്ള ലോക ജനസംഖ്യയായ ഏഴുനൂറ് കോടി രണ്ട് ലക്ഷത്തില്‍ നിന്ന് തൊളായിരം കോടി ആറ് ലക്ഷത്തിലേക്ക് ഉയരമെന്നാണ് യുഎനിന്റെ കണക്കുകൂട്ടല്‍.
പ്രധാനമായും വികസിത രാജ്യങ്ങളിലാണ് ജനപ്പെരുപ്പം സംഭവിക്കുന്നത്. പ്രത്യേകിച്ച് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലെന്നാണ് യുഎന്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: