ജാമുവി: ബിഹാറില്‍ ട്രെയിന്‍ ആക്രമിച്ച മാവോയിസ്റ്റ് സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നതായി അധികൃതര്‍ 150ലധികം വരുന്ന സംഘത്തില്‍ പന്ത്രണ്ടിലധികം സ്ത്രീകള്‍ ഉണ്ടായിരുന്നെന്നാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എസ്.കെ. ഭരദ്വാജ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച്ചയായിരുന്നു ബീഹാറിലെ ജാമുവില് ധന്‍ബാദ്-പട്ന ഇന്റര്‍സിറ്റി എകെ്സ്പ്രസിന് നേരെ അക്രമണമുണ്ടായത്. പാറ്റ്നയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ കുണ്ടേര് എന്ന സ്ഥലത്തായിരുന്നു ആക്രമണം.
ട്രെയിനുള്ളില്‍ കയറിയ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആക്രമണവും കവര്‍ച്ചയും നടത്തിയശേഷം സംഘം വനത്തിലേക്കു രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ വെടിവയ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: