ന്യൂദല്‍ഹി: സൈന്യത്തിനു ഹെലികോപ്റ്ററുകള്‍ നല്കിയ ഇടപാടില്‍ നിര്‍ണ്ണായക തെളിവുകള്‍ ഇറ്റാലിയന്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. വന്‍ അഴിമതി നടന്നുവെന്നും അതില്‍ വന്‍ തോക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമായതിനെ തുടര്‍ന്ന് ഇറ്റലി ഔദ്യോഗികമായി ഈ വിവരം ഇന്‍ഡ്യയെ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രാലയം സിബിഐയെ ചുമതലപ്പെടുത്തി.
ഹെലികോപ്റ്റര്‍ കരാര്‍ ഇടപാടില്‍ കുരുങ്ങിയിട്ടുള്ള ബ്രിട്ടണിലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിക്കെതിരേ മറ്റൊരു അന്വേഷണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.
ബ്രിഗേഡിയര്‍ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന് ഈ അഴിമതിയിടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് പുതിയ കേസ്. ബ്രിഗേഡിയര്‍ ഈ ഇടപാടില്‍ അഞ്ചു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നാണ് വ്യക്തമായിട്ടുള്ളത്. ഇറ്റാലിയന്‍ അന്വേഷകര്‍ നടത്തിയ കണ്ടെത്തലിലാണ് ഇന്‍ഡ്യന്‍ ബ്രിഗേഡിയറുടെ പങ്കു വ്യക്തമായത്.
അഗസ്റ്റയും അവരുടെ ഇറ്റലിയിലെ സ്ഥാപനമായ ഫിന്‍മെക്കാനിക്കയും നടത്തിയ അഴിമതി സംബന്ധിച്ചു രേഖകള്‍ കണ്ടെത്തിയപ്പോഴാണ് ബ്രിഗേഡിയറുടെ ഇടപാടു വ്യക്തമായതെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇറ്റാലിയല്‍ അന്വേഷണ സംഘം നല്കിയ ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിരോധ വകുപ്പ് പുതിയ കേസിനു നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: