തിരുവനന്തപുരം: പാക്കിസ്ഥാന്റെ സ്ഥാപകനേതാവായ മുഹമ്മദ് അലി ജിന്നയുടെ പുരാതനഭവനം ഭീകരര്‍ തകര്‍ത്തത് പാക്കിസ്ഥാന്റെ ശിഥിലീകരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് അഭിപ്രായപ്പെട്ടു. രാജ്യാന്തരതലത്തിലെ തീക്ഷ്ണബുദ്ധികളായ രാഷ്ട്രീയനിരീക്ഷകര്‍ പാക്കിസ്ഥാന്റെ അന്ത്യത്തിന് തുടക്കമായെന്ന് പ്രവചിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഫോടനപരമ്പര നടത്തിയ ബലൂചിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ (അതോ ദേശീയവാദികളോ?) ജിന്നയുടെ ഭവനം തകര്‍ത്തത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ മേലുള്ള പാക്കി സ്ഥാന്റെ ഏകാധിപത്യത്തിനെതിരെ ബലൂചിസ്ഥാനികളുടെ അമര്‍ഷത്തിന് ഏറ്റവും സ്പഷ്ടമായ തെളിവാണിതെന്നും പി.പരമേശ്വരന് പറഞ്ഞു. പാക്കിസ്ഥാന്റെ വക്താവ് മാത്രമല്ല സ്രഷ്ട്രാവായുമാണ് ജിന്ന അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ആക്രമണം പാക്കിസ്ഥാന്റെ ആശയത്തിനെതിരെയാണ്. ബംഗ്ലാദേശ് വിഭജനമാണ് രാജ്യത്തിന്റെ തകര്‍ച്ചയുടെ ആദ്യപടിയായി അടയാളപ്പെടുത്തുന്നത്.
പാക്കിസ്ഥാനിലെ സിന്ധും വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളും മതമൗലികവാദികളുടെയും സൈന്യത്തിന്റെയും ഭരണത്തില്‍ സംതൃപ്തരല്ലെന്നും പി.പരമേശ്വരന് ചൂണ്ടിക്കാട്ടി. 25 വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന് ഛിന്നഭിന്നമാകുമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു മുമ്പു പറഞ്ഞിട്ടുള്ളതും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: