തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തുകയാണ്. കൊച്ചി കാക്കനാട്, ഡിവൈഎഫ്ഐ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജും ജലപീരങ്കി പ്രയോഗവും നടത്തി.
കോഴിക്കോടും ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്. വന്‍ പോലീസ് സന്നാഹത്തെയാണ് എല്ലായിടത്തും വിന്യസിച്ചിരിക്കുന്നത്.
മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് പോകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: