മുംബൈ: വായ്പാ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ വന്‍ ഇടിവിന്റെയും ഭക്ഷ്യ വില ഉയരുന്നതിന്റെയും അടിസ്ഥാനത്തില്‍ പണപ്പെരുപ്പ തോത് വര്‍ധിക്കുമെന്ന ആശങ്കയാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും തുടരും. ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതവും നാലു ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ആര്.ബി.ഐ വഴങ്ങിയില്ല.
കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു അറിയിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും പണപ്പെരുപ്പത്തെ ബാധിച്ചേക്കുമെന്ന് ആര്.ബി.ഐ ചൂണ്ടിക്കാട്ടി. ആഗോള മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആര്.ബി.ഐ നിര്‍ദ്ദേശിച്ചു. ഇന്ത്യയെ പോലുള്ള ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.
ആര്‍ബിഐയുടെ അവസാനത്തെ മുന്ന് അവലോകന യോഗത്തിലും ചെറിയ തോതിലെങ്കിലും വായ്പാ നിരക്കില്‍ മാറ്റം വന്നിരുന്നു. നാണയപ്പെരുപ്പത്തിന്റെ ഉയര്‍ന്ന നിരക്കാണ് വായ്പാനിരക്കുകളില്‍ ഇളവു പ്രഖ്യാപിക്കുന്നതിന് തടസ്സമായി ആര്‍ബിഐ കഴിഞ്ഞ അവലോകന യോഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോള്‍ നാണയപ്പെരുപ്പത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനത്തോളമാണ് കറന്റ് അക്കൗണ്ട് കമ്മി. ഇന്ധനത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കനത്ത ഇറക്കുമതിയാണ് കമ്മി വര്‍ധിപ്പിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ രണ്ടിന്റെയും വില കുറഞ്ഞെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞത് കാരണം വേണ്ടത്ര പ്രയോജനം ലഭിച്ചിരുന്നില്ല. കമ്മി വര്‍ധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: