ന്യൂദല്‍ഹി: ദല്‍ഹിയിലെ മദന്‍ഗീറില്‍ മലയാളി വിദ്യാര്‍ത്ഥി വെട്ടേറ്റ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സുബ്രഹ്മണ്യന്റെ മകന് സുബിന് (17) ആണ് മരിച്ചത്. പ്ലസ് ടു പഠനത്തിനുശേഷം എഞ്ചിനീയറിംഗ് പ്രവേശനം കാത്തിരിക്കുകയായിരുന്നു.
കവര്‍ച്ചാശ്രമത്തിനിടെയാണ് സുബിന് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സാകേതിലുള്ള സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ നാലരയ്ക്ക് മരണം സംഭവിച്ചു. മൃതദേഹം ദില്ലിയിലെ മാക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അച്ഛന്റെ സ്റ്റേഷനറി സ്റ്റോറില്‍ പണിയെടുത്ത് കൊണ്ടിരുന്ന സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന സുഹൃത്തിനെ പതിനഞ്ചംഗ ക്വട്ടേഷന്‍ സംഘമെത്തി ആക്രമിച്ചു. അവരെ തടയുന്നതിനിടെയാണ് സുബിന് വെട്ടേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.
ദല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: