കൊച്ചി: എസ്.എന്‍.സി ലാവ്ലിന് അഴിമതി കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. കേസിന്റെ വിചാരണ നേരത്തെ വേണമെന്ന് ആവശ്യപ്പെടാന്‍ പിണറായിയ്ക്ക് അവകാശമില്ലെന്ന് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പിണറായി ഹൈക്കോടതിയെ സമീപിച്ചത്.
2009ല്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിഭജിച്ച് പിണറായി വിജയന് ഉള്‍പ്പെടെ ഇന്ത്യയിലുള്ള ഏഴു പ്രതികളെ ഉള്‍പ്പെടുത്തി ഒരു കുറ്റപത്രവും, ഇതുവരെ വിചാരണയ്ക്ക് ഹാജരാകാത്ത വിദേശത്തുള്ള ആറും ഒമ്പതും പ്രതികളായ എസ്.എന്‍.സി ലാവലിന്‍ കമ്പനി, കമ്പനി വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രവും തയ്യാറാക്കി വെവ്വേറെ വിചാരണം നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.
പിണറായിയുടെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സി.ബി.ഐ വാദിച്ചെങ്കിലും കോടതി അത് തള്ളി. കേസില്‍ ലാവ്ലിന് കമ്പനി അടക്കമുള്ള വിദേശ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐയ്ക്ക് കഴിയാതെ പോയതിനാല്‍ വിചാരണ വൈകുന്നത് മറ്റു പ്രതികളോടുള്ള നീതിനിഷേധമായി കാണേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: