കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ജമാ-അത്ത് പിടിമുറുക്കുന്നു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.ഷീനാ ഷുക്കൂറിന്റെ ഒത്താശയോടെയാണ് ജമാ-അത്ത് ഇസ്ലാമിയുടെ കടന്നുകയറ്റം. സര്‍വ്വകലാശാലാ ലൈബ്രറിയില്‍ പുസ്തക വിതരണം എന്ന വ്യാജേനയാണ് ഇവര്‍ കടന്നു കൂടുന്നത്. പ്രാകൃതമായ ചിന്താപദ്ധതികള്കൊണ്ട് ലോകത്ത് കുപ്രസിദ്ധി നേടിയ സംഘടനയാണ് ജമാ-അത്ത്. മൗദുദിയുടെ വികലമായ ചിന്തകള്‍ പേറുന്ന ജമാ-അത്തെ ഇല്ലാമി ശരി-അത്ത് നിയമത്തെ മുറുകെ പിടിക്കുന്നു. സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും നല്‍കരുതെന്ന പ്രാകൃതമായ ചിന്തയാണ് ഇവര്‍ക്കുള്ളത്. പൊതുസമൂഹത്തിലിടം തേടാന്‍ ബൗദ്ധിക മുഖംമൂടിയണിഞ്ഞ് ഇവര്‍ എംജി യൂണിവേഴ്സിറ്റിയില്‍ കടന്നു കൂടുകയാണ്. ജമാ-അത്തെ ഇസ്ലാമിയുടെ പുസ്തകവിതരണം ഇന്ന് രാവിലെ 11ന് ലൈബ്രറി ഹാളിലാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖല ഇസ്ലാമികവത്കരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പറയപ്പെടുന്നു. എംജി യൂണിവേഴ്സിറ്റിയില്‍ ക്രൈസ്തവ മുസ്ലീം വിഭാഗങ്ങളുടെ അധിനിവേശമാണ് നടക്കുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്. മുസ്ലീം ലീഗിന്റെ നോമിനിയായി വന്ന പ്രോ-വൈസ് ചാന്‍സലര്‍ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുകയാണ്. താത്കാലിക ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും വിസിയും പ്രോ-വിസിയും നഗ്നമായ വര്‍ഗ്ഗീയ പക്ഷപാതമാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: