തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പി.ആര്.ഡി ഡയറക്ടര്‍ എ ഫിറോസിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാരിന് പി.ആര്.ഡി സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിലാണ് നടപടി. 2009ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പു കേസില്‍ ഫിറോസ് മൂന്നാം പ്രതിയാണ്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ എസ്.നായരുമാണ് ഒന്നും രണ്ടും പ്രതികള്‍. ഫിറോസിന്റെ പങ്കിനെക്കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് പി.ആര്.ഡിയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് 2010 ഡിസംബറില്‍ ഫിറോസിനെതിരെ സിറ്റി പോലീസ് കമ്മിഷണറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് പി.ആര്.ഡി സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഫിറോസ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയിരുന്നു.
സരിത എസ് നായരുമായി ഒത്തുചേര്‍ന്ന് സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്നെന്ന പോലീസ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചാണ് ഫിറോസിന് പി.ആര്.ഡി ഡയറക്ടര്‍ സ്ഥാനം ലഭിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെതിരേയും അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: