ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സാക്ഷിയാക്കി വിസ്തരിക്കണമെന്ന് അഗസ്ത വെസ്റ്റ് ലാന്‍ഡ് കമ്പനി ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ കോടതിയിലാണ് ആവശ്യം ഉന്നയിച്ചത്. മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗിയെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്റണിയേയും ത്യാഗിയേയും ചോദ്യം ചെയ്താല്‍ മാത്രമേ ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ സാധിക്കൂവെന്ന് കമ്പനി അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ സാക്ഷിയാക്കുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ ഇറ്റാലിയന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. കേസ് ജൂലൈ 11ലേക്കു മാറ്റി.
3,600 കോടി രൂപയുടെ വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാര്‍ക്കു കോഴ നല്‍കിയെന്നാണ് ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇറ്റാലിയന്‍ കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: