തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കണമെന്ന് ഇന്നു തന്നെ കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിന്റെ തുടര്‍ച്ചയായാണ് അവലോകന യോഗം ചേര്‍ന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന തുക ഇന്നു തന്നെ അനുവദിക്കും. ഈ തുക ചെലവാക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കില്‍ അത് നീക്കും. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായത്തിന് പുറമേ ശവസംസ്കാരത്തിനായി പതിനായിരം രൂപ കൂടി അനുവദിക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഓരോ കുടുംബത്തിനും പോക്കറ്റ് മണിയായി രണ്ടായിരം രൂപയും നല്‍കും. ദുരിത കാഴ്ചകളുടെ വീഡിയോ ദൃശ്യങ്ങള്‍ കൂടി ചേര്‍ത്താകും കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ ഭക്ഷണ വിതരണം നടപ്പാക്കും. കടലാക്രമണം രൂക്ഷമായ തീരദേശ മേഖലകളിലും ആദിവാസി മേഖലകളിലും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരാനും തീരുമാനിച്ചു.
മഴക്കെടുതിയില്‍ ഇതുവരെ 36 പേരാണ് മരിച്ചു. 90കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: