മുണ്ടക്കയം: രണ്ടാഴ്ചക്കുള്ളില്മുണ്ടക്കയത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണം നടത്തിയ സംഘത്തിലെ മൂന്നുപേര്‍ കൂടി പിടിയിലായി. രണ്ടുപേരെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു. പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പെരുവന്താനം എസ്ഐ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പാലൂര്‍ക്കാവ് കുമ്മിണിപ്പറമ്പില്‍ മണിക്കുട്ടന് എന്നുവിളിക്കപ്പെടുന്ന മനോജ്(39), പത്തനംതിട്ട മല്ലശ്ശേരിയില്‍ നെല്ലിവിളയില്‍ അനു ഫിലിപ്പ്(39), കുമളി കൊല്ലംപട്ടട തടംകുഴിയില്‍ മിനി എന്നിവരാണ് പിടിയിലായത്. കേസി ലെ മൂന്നാം പ്രതി വാമനപുരം സ്വദേശി കൊമ്പുഷിബുവും അഞ്ചാംപ്രതി വേങ്ങന്താനം വരിക്കമാന്തടം ജയേഷും ജൂണ്‍ രണ്ടിന് പിടിയിലായിരുന്നു. കഴിഞ്ഞ 25ന് 35-ാം മൈലിലെ മംഗളം ട്രേഡേഴ്സില്‍ നിന്നും 550 കിലോ റബ്ബര്‍ഷീറ്റാണ് സംഘം മോഷ്ടിച്ചത്. പുത്തന്‍ ചന്ത യിലുള്ള റബ്ബര്കടയിലും മോഷണശ്രമം നടന്നു. മുഖ്യ ആസൂത്രകനായ കൊമ്പു ഷിബുവിനെ അതിവിദഗ്ദ്ധമായാണ് പൊലീസ് പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണിക്കുട്ടനെ കിളിമാനൂരില്‍ നിന്നും പെരിയാര്‍ 57-ാം മൈലില്‍ വാടകവീട്ടില്‍ താമസമാക്കിയ അനുവിനെയും മിനിയെയും മണിക്കുട്ടനില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെ യ്തു. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതികളാണിവര്‍. എസ്ഐ ടി.ഡി.സുനില്‍കുമാര്‍, എഎസ്ഐമാരായ ഡി.ശശി. സെയ്ഫുദ്ദീന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാരായ ജോസ്തോമസ്, സതീശന്, നിയാസ്, ബിബിന്‍ ലാല്‍ സിയാത്ത്, വനിതാ പോലീ സ് ഉദ്യോഗസ്ഥരായ സുനിത എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: