കോട്ടയം: മീനച്ചിലാറിന്റെ തീരം ഇടിഞ്ഞ് ഇരുനില കെട്ടിടം അപകടാവസ്ഥയില്‍. ചൂട്ടുവേലി വട്ടമൂട് കടവിന് സമീപമാണ് തീരം ഇടിഞ്ഞത്. തീരം ഇടിഞ്ഞതിനെ തുടര്‍ന്ന് ദീപ്തിഭവനില്‍ സനല്‍ ബാബുവിന്റെ ഇരുനിലകെട്ടിടമാണ് അപകട ഭീഷണിയിലായത്. അന്‍പത് അടിയോളം തീരം ഇടിഞ്ഞ് കെട്ടിടത്തിന്റെ അസ്ഥിരംവാരം ഒഴുകിപോയി. നൂറ് അടിയോളം നീളത്തിലാണ് തീരം ഇടിഞ്ഞ് ആറ്റിലേക്ക് ഒഴുകിയത്. പറമ്പിലെ വൃക്ഷങ്ങളും ആറ്റില്‍ പതിച്ചു.
കോണ്‍ക്രീറ്റ് തൂണിലാണ് കെട്ടിടം ഇപ്പോള്‍ നില്‍ക്കുന്നത്. തീരം ഇടിഞ്ഞ സ്ഥലത്ത് മണല്‍ ചാക്കില്‍ കെട്ടി ബലപ്പെടുത്തുകയോ കരിങ്കല്‍ പാകി ബലപ്പെടുത്തുകയോ വേണമെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇല്ലെങ്കില്‍ കൂടുതല്‍ ഭാഗം ഇടിയുമെന്നും ഇത് കെട്ടിടത്തിന് ബലക്ഷയത്തിന് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വട്ടമൂട് പാലത്തിന്റെ തൂണ് വാര്‍ക്കുന്നതിനായി ആറ്റില്കെട്ടിയ താല്‍ക്കാലിക തടയിണയില്‍ ശക്തമായ ഒഴുക്ക് തട്ടി. ഒഴുക്കിന്റെ ദിശമാറി തീരത്ത ഇടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ അജിത്ത്കുമാര്‍, ജില്ലാ പൊലിസ് മേധാവി എം.പി. ദിനേശ് എന്നിവര്‍ സ്ഥലത്തെത്തി. തീരം ഇടിഞ്ഞ സ്ഥാനത്ത് താല്‍ക്കാലിക സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമെന്നും ഇതിനായി ഉത്തരവു നല്‍കിയെന്നും താലൂക്ക് ആഫീസര്‍ മോന്‍സി അലക്സാണ്ടര്‍ പറഞ്ഞു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: