മധോപൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് നരേന്ദ്രമോദി. പത്താന്‍കോട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പ്രഖ്യാപനം.
വികസിത കശ്മീരെന്ന വാജ്പേയിയുടെ സ്വപ്നം സഫലമാക്കുമെന്നും മോദി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ അധ്യക്ഷനായി അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യ റാലിയാണ് പത്താന്‍കോട്ട് നടന്നത്.
പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച മോദി കോണ്‍ഗ്രസുകാരുടെ കയ്യില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമല്ലെന്നും പറഞ്ഞു.
വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അവകാശം സംരക്ഷിക്കപ്പെടുമായിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ നശിച്ചു പോയ മേഖലകളെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: