എരുമേലി: എരുമേലി -പമ്പ സംസ്ഥാന പാതയായ കണമലയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന പാതയായ കണമലയില്‍ നിലവിലുണ്ടായിരുന്ന വീതുകുറഞ്ഞതും അപകടകരവുമായ കോസ്വേയ്ക്ക് പകരമയാണ് സമീപത്തായി പുതിയ പാലം നിര്‍മ്മിക്കന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വനാതിര്‍ത്തി മേഖലകൂടിയാണിത്. കണമല പാലം നിര്‍മ്മാണം ഏറെ വിവാദങ്ങള്‍ക്കും നിരവധി തടസ്സവാദങ്ങള്‍ക്കും ശേഷമാണ് പദ്ധതിപണി തുടങ്ങാനായത്. പാലത്തിന്റെ ഒരു വശത്ത് വനഭൂമിയായതിനാല്‍ വനഭൂമി വിട്ടുനല്കുന്നതിലെ കാലതാമസും ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
ഏഴുകോടിയോളം രൂപയാണ് പാലം നിര്‍മ്മാണത്തിനായി വക കൊള്ളിച്ചിരിക്കുന്നത്. കണമലയില്കൂടി ഒഴുകിവരുന്ന പമ്പാനദിയില്‍ ഒരു കോണ്‍ക്രീറ്റ് തൂണിന്റെയും രണ്ടു വശങ്ങളിലായി രണ്ടു തൂണുകളുടെയും നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. കണമലയില്‍ പുതിയപാലം വേണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാന്തര പാതയാണ്. കണമല- എരുമേലി- റാന്നി- വടശേരിക്കര-പമ്പാവാലി പോകുന്നതിനേക്കാള്‍ ദൂരക്കുറവും സമയക്കുറവുമാണ് കണമല വഴി പോകുന്നതിനുള്ളത്. കണമല പാലം പൂര്‍ത്തിയായാല്‍ ഏറ്റവുമധികം പ്രയോജനപ്പെടുന്നതും ശബരിമല തീര്‍ത്ഥാടകര്‍ക്ക് തന്നെയാണ്.
കണമല പാലം നിര്‍മ്മാണം കനത്തമഴയില്‍ തടസ്സവാദങ്ങളുണ്ടാക്കുന്നുവെന്നാണ് കരാറുകാര്‍ പറയുന്നത്. പാലം പണി നടക്കുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ ശബരിമല സീസണില്‍ പാലം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. പമ്പയാറ്റിലെ കനത്ത വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന പലിയ പ്രതിസന്ധിക്കും പാലം പണിയോടെ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: