ആലുവ: മുന്‍മന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ ജോസ് തെറ്റയില്‍ എംഎല്‍എക്കും മകനുമെതിരെ ലൈംഗികാരോപണം. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ സിഡി സഹിതം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ തെറ്റയിലിനും മകനുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്കി തെറ്റയിലിന്റെ മകന് ആദര്‍ശ് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും എന്നാല്‍ വിവാഹവാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ പ്രശ്നത്തില്‍ ഇടപെടുകയും മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് ജോസ് തെറ്റയിലും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയെന്ന്് പോലീസ് പറഞ്ഞു.
2007 ല്‍ ജനുവരി ഒന്നാം തിയതി മഞ്ഞപ്രയിലുള്ള യുവതിയുടെ പിതാവിന്റെ നേതൃത്വത്തിലുള്ള ബിസിനസ്സ് സംരംഭം ഉദ്ഘാടനം ചെയ്യാനാന് ജോസ് തെറ്റയില്‍ എംഎല്‍എ എത്തിയിരുന്നുവെന്നും ആ പരിചയം ഫോണ്‍ വിളികളോടെ തുടരുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. യുവതി അങ്കമാലിയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
എംഎല്‍എയുമായി ആ സ്ഥാപനത്തിന് സാമ്പത്തിക ഇടപാടുകള്‍ വന്നതോടെ തോമാച്ചന് എന്നു വിളിക്കുന്ന ആദര്‍ശ് യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ആദര്‍ശ് യുവതിയുടെ ആലുവയിലുള്ള ഫ്ലാറ്റില്‍ കൊണ്ട് വന്ന് ലൈംഗികമായി ഉപയോഗിക്കുകയും, പിന്നീട് ബോംബെയ്ക്ക് പോവുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡനം നടത്തിയത്.
2012 ജനവരി ആദ്യമാണ് ജോസ് തെറ്റയില്‍ എംഎല്‍എ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നത്. മകനെകൊണ്ട് കല്ല്യാണം കഴിപ്പിക്കാമെന്ന് വാഗാദാനവും നടത്തിയിരുന്നതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒക്ടോബര്‍ മാസം വരെ ഈ ബന്ധം തുടര്‍ന്നുവെന്നും, പിന്നീട് ജോസ് തെറ്റയില്‍ എംഎല്‍എ മകനുമായുള്ള വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. പിന്മാറ്റം മുന്നില്‍ കണ്ട് കമ്പ്യൂട്ടര്‍ വിദഗ്ധയായ യുവതി വെബ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും പോലീസിനും കൈമാറി.
ഐപിസി 376/34 പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് ആലുവ പോലീസ് എംഎല്‍എയ്ക്കും മകനുമെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് ആലുവ സി.ഐ ഹരികുമാര്‍ പറഞ്ഞു. ആലുവ ഡിസിആര്‍ബി ഡിവൈഎസ്പി ജോബി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ ആലുവയിലുള്ള ഫ്ലാറ്റിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.
എന്നാല്‍ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ അറിയാമെന്നും ആരോപണം തെറ്റാണെന്നും ജോസ് തെറ്റയില്‍ പ്രതികരിച്ചു. ഇടതുമുന്നണി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കുമെന്നും തെറ്റയില്‍ പറഞ്ഞു.
തെറ്റയിലിനെതിരായ ആരോപണം എറണാകുളം ക്രൈംബ്രാഞ്ച് എസ്പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: