ഡറാഡൂണ്‍: പ്രളയം ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീനഗര്‍, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
കേദാര്‍നാഥ്, ബദരീനാഥ്, ഋഷികേശ്, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. മരണസംഖ്യ 1500 കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. ഹര്‍സില്‍, ഗംഗോത്രി മേഖലകളില്‍ നിന്നും 1000 പേരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.
25,000ത്തോളം ആളുകള്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 80,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചെളി നീക്കം ചെയ്യുന്നതോടെ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു.
ശിവഗിരിയില്‍ നിന്നുള്ള സന്യാസിമാരടക്കം ഇരുപതോളം പേര് ഇപ്പോഴും ബദരീനാഥിനടുത്ത് ബോലഗിരിയിലെ ആശ്രമത്തില്‍ കഴിയുകയാണ്. പ്രളയത്തില്‍ കുടുങ്ങിയ നൂറോളം മലയാളികള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: