ന്യൂദല്‍ഹി: മാലെഗാവ് സ്ഫോടനത്തില്‍ ആര്‍എസ്എസിനോ സംഘടനാ നേതാവ് ഇന്ദ്രേഷ്കുമാറിനോ യാതൊരു പങ്കുമില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. ആര്‍എസ്എസോ താനോ ഒരുതരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തെയും പിന്തുണക്കില്ലെന്ന് മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ സുനില്‍ ജോഷിയോട് ജയ്പൂരില്‍വെച്ച് ഇന്ദ്രേഷ്കുമാര് വ്യക്തമാക്കിയതായി എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു.
മാലെഗാവ് സ്ഫോടനത്തിന്റെ പേരില്‍ ആര്‍എസ്എസിനെയും ഇന്ദ്രേഷ്കുമാറിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും നടത്തിയ ശ്രമം എന്‍ഐഎയുടെ ഈ കണ്ടെത്തലോടെ തകര്‍ന്നിരിക്കുകയാണ്. ജോഷിയും മറ്റും പ്രചരിപ്പിക്കുന്ന കണ്ണിന് കണ്ണ് എന്ന തത്വശാസ്ത്രത്തില്‍ ആര്‍എസ്എസ് വിശ്വസിക്കുന്നില്ലെന്ന് ഇന്ദ്രേഷ്കുമാര് അവരോട് പറഞ്ഞതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആക്രമണപദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് ജോഷിയെയും മറ്റും ഇന്ദ്രേഷ്കുമാര് ഉപദേശിച്ചതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഒരു പ്രമുഖ ഇംഗ്ലീഷ് വെബ്സൈറ്റിനോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: