ഓരോരുവനും അവനവന്റെ സ്വന്തം മാര്‍ഗമുണ്ടായിരിക്കണം. എന്റെ മകള്‍ക്ക് ഒരു വഴിയുണ്ടായിരിക്കും, മകന് വേറൊന്ന്, എനിക്ക് പിന്നെയൊന്നും. അങ്ങനെ ഓരോരുത്തനും ഓരോ ഇഷ്ടമുണ്ടായിരിക്കും, അത് ഞങ്ങള്‍ വേറാരോടും പറകയില്ല. അത് ഞാനും എന്റെ ഗുരുവും തമ്മിലുള്ള കാര്യമാണ്, എന്തെന്നാല്‍ ഞങ്ങള്‍ക്ക് വഴക്കൊന്നുമുണ്ടാക്കാന് ഇഷ്ടമില്ല. അത് അന്യരോട് പറഞ്ഞതുകൊണ്ട് ആര്‍ക്കും പ്രയോജനമില്ല, കാരണം ഓരോരുത്തനും അവനവന്റെ സ്വന്തം വഴി കണ്ടുപിടിക്കണം. അതിനാല്‍ സാമാന്യചിന്തകളും സാമാന്യോപായങ്ങളും മാത്രമേ പൊതുവേ പഠിപ്പിക്കാന്‍ പറ്റൂ. ഉദാഹരണമായി ഒരു ഹാസ്യദൃഷ്ടാന്തം പറഞ്ഞാല്‍: ഒറ്റക്കാലില്‍ നില്‍ക്കുന്നത് എനിക്ക് സഹായമായെന്നുവരാം. എല്ലാവരും അതുതന്നെ ചെയ്യണമെന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്കത് പരിഹാസ്യമായിത്തോന്നും; പക്ഷേ എനിക്കത് യോജിച്ചെന്ന് വരാം. ഞാന്‍ ദ്വൈതിയാണെന്ന് വരാം. എന്റെ ഭാര്യ അദ്വൈതിയാണെന്നും വരാം, അങ്ങനെ വേറെയും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: