കോട്ടയം: കാലവര്‍ഷം വീണ്ടും ശക്തമായതോടെ ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നലെ വൈക്കത്ത് പതിനാറും കോട്ടയത്ത് രണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ ആകെ 52 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ വൈക്കം. വെച്ചൂര്‍, തലയാഴം, തലയോലപ്പറമ്പ്, കുമരകം, തിരുവാര്‍പ്പ്, ചെങ്ങളം, കാഞ്ഞിരം, അയ്മനം, ആര്‍പ്പൂക്കര എന്നി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്.
കനത്തമഴയെ തുടര്‍ന്ന് ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും, കുമരകം-വൈക്കം റോഡിലും വെള്ളം കയറി. ജില്ലയിലെ പ്രധാനപ്പെട്ട നദികളും തോടുകളും നിറഞ്ഞു കവിഞ്ഞൊഴുകി. അന്‍പതോളം വീടുകള്‍ പൂര്‍ണ്ണമായും നാനൂറോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കൃഷികള്‍ക്ക് വ്യാപകമായ നഷ്ടം സംഭവിച്ചു. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരത്തില്‍ വെള്ളം കയറി നെല്‍കൃഷി നശിച്ചു. ഏത്തവാഴ, റബ്ബര്‍, കപ്പ എന്നീ കൃഷികള്‍ക്കും നാശം സംഭവിച്ചു. കോടിക്കണക്കിന് രൂപയാണ് കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നഷ്ടം കണക്കാക്കുന്നത്. വെള്ളപ്പൊക്കത്തോടൊപ്പം പനി പടരുന്നതും ജനജീവിതം ദുരിതത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: