കോഴിക്കോട്: മുന്‍ മന്ത്രിയും എന്‍.സി.പി ദേശീയ നിര്‍വാഹകസമിതി അംഗവുമായ എ.സി. ഷണ്മുഖദാസ് (74) അന്തരിച്ചു. ഇന്നലെ രാത്രി 9.20 ഓടെ കോഴിക്കോട് മെഡിക്കല്‍കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ ക്കാലമായി അര്ബുദരോഗബാധയെതുടര്ന്ന് ചികിത്സയിലായിരുന്നു. എങ്കിലും എന്‍.സി.പിയുടെ പരിപാടികളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. അന്ത്യസമയത്ത് കുടുംബാംഗങ്ങളും കോഴിക്കോട് എംപി. എം.കെ രാഘവനും ഉണ്ടായിരുന്നു. ഏഴുതവണ എം.എല്‍.എയും മൂന്നുതവണ മന്ത്രിയുമായിരുന്നു.
1939 ജനുവരി 5 ന് കുഞ്ഞിരാമന്, എ.വി. ശാരദാമ്മ ദമ്പതികളുടെ മകനായാണ ്ജനനം. ഗോവ വിമോചനത്തിന്റെ ഭാഗമായിനടന്ന വിദ്യാര്‍ത്ഥി സമരത്തിലൂടെ പൊതുരംഗത്തുവന്ന ഷണ്മുഖദാസ് നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. മൂന്നു തവണജയില് വാസമനുഷ്ഠിച്ചിട്ടുണ്ട്. 4-ാമത് കേരള നിയമസഭയില്‍ കോണ്‍ഗ്രസ്സ് അംഗമായിരുന്നു. ബാലുശ്ശേരിയില്‍ നിന്നാണ് ആദ്യംതെരഞ്ഞെടുക്കപ്പെട്ടത്. ആറാം നിയമസഭയ്ക്ക് ശേഷം 11-ാം നിയമസഭവരെ തുടര്‍ച്ചയായി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടചരിത്രവും ഷണ്മുഖദാസിനുണ്ട്.1980 ല്‍ സാമൂഹ്യ വികസന വകുപ്പിന്റെയും 1987 മുതല്‍ 91 വരെയും 96 മുതല്‍ 2000 വരെയും ആരോഗ്യവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. 1982-99 വരെ എന്‍.സി.പിയുടെ നിയമസഭാകക്ഷി നേതാവായിരുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന സെക്രട്ടറി. മലപ്പുറം, കോഴിക്കോട് ഡിസിസി സെക്രട്ടറി, പ്രസിഡന്റ്, 1978ല്‍ കെ.പി.സി.സി സെക്രട്ടറി 1993-99 വരെ എ.ഐ.സി.സി.(എസ്) ട്രഷറര്‍ എന്നീ സംഘടനാ ചുമതലകള്‍ വഹിച്ചു. കാന്‍ഫെഡ് മലബാര്‍ മേഖലാ ചെയര്മാന്, കേരള ഗ്രന്ഥശാലാസംഘം അംഗം തുടങ്ങി നിരവധി ചുമതലകള്വഹിച്ചിട്ടുണ്ട്. ധര്‍മചക്ര, യുവത, നിരീക്ഷണം എന്നീ വാരികകളുടെ പത്രാധിപരായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബാലുശ്ശേരിയിലും രണ്ട് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വെക്കുന്ന മൃതദേഹം വൈകുന്നേരം നാലു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കുംഭാര്യ: ഡോക്ടര്‍ പാറുക്കുട്ടി. മക്കള്‍: ഷംനദാസ്, ഷറീനാദാസ്. മരുമക്കള്‍: സജീവന്, വീരചോളന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: