ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാന്‍ തയാറാകണമെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി.
രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ അതാര്യമായി തുടരുന്നത് അവസാനിപ്പിച്ച് വിവരങ്ങള്‍ വെളിവാക്കാന്‍ തയ്യാറാകണം, ബേദി പറഞ്ഞു.
സത്യത്തിലേക്ക് വെളിച്ചംവീശാന്വേണ്ടി അതിരുകള്‍ ലംഘിക്കാന്‍ ധൈര്യം കാട്ടിയ മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കും ജനാധിപത്യ പരിഷ്കരണ സമിതിയോടും അവര്‍ നന്ദി അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്ത് വിവരങ്ങളടക്കമുള്ളവ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന് ഉത്തരവിട്ടിരുന്നു. ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
വിവരാവകാശ നിയമത്തിനു വിധേയമാകാന്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ ഓര്ഡിനസിനെ അനുകൂലിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: