ലക്നൗ: ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് അമിത് ഷാ അടുത്തമാസം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും.
പ്രാര്ത്ഥനകള്ക്കായാവും സന്ദര്‍ശനം. ഫൈസാബാദില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിനുശേഷം ജൂലൈ ആറിന ഷാ ക്ഷേത്രത്തിലെത്തുമെന്നാണ് കരുതുന്നത്.
അതേസമയം ഫൈസാബാദില്‍ നടക്കുന്ന പാര്‍ട്ടിയുടെ അവധ് പ്രാന്ത് യൂണിറ്റ് യോഗം സാധാരണഗതിയിലുള്ള ഒത്തുചേരല്‍ മാത്രമാണെന്ന് പാര്‍ട്ടി റ സംസ്ഥാന നേതൃത്വം അറിയിച്ചു.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജരാക്കുന്ന പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ അമിത് ഷാ. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ ഷാ സന്ദര്‍ശനം നടത്തിവരികയാണെന്ന് യുപിയിലെ ബിജെപി വക്താവ് അറിയിച്ചു.
എല്ലാ യോഗങ്ങളും ലക്നൗവില്‍ വിളിച്ചുചേര്‍ക്കുന്നതിന് പകരം അതാത് സ്ഥലങ്ങളില്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍ കൂടുതല്‍ ലപ്രദമാകുമെന്നതിനാലാണിത്.ഇതിന്റെ ഭാഗമായാണ് ഫൈസാബാദില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: