മലപ്പുറം: മലപ്പുറത്തെ പാസ്പോര്‍ട്ടു കേന്ദ്രത്തില്‍നിന്ന് വ്യാജ പാസ്പോര്‍ട്ടു നേടിയ 120 പേരില്‍ 115 പേരും പ്രത്യേകസമുദായക്കാര്‍. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകള്‍ക്കു പുറമെ തമിഴ്നാട്ടുകാരനായ ഒരാളും വ്യാജപാസ്പോര്ട്ടു സംഘടിപ്പിച്ചവരുടെ പട്ടികയില്‍ പെടുന്നു. എന്നാല്‍ ഇവരെല്ലാംതന്നെ വിദേശയാത്ര നടത്തിയത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണെന്നുള്ള കാര്യം ഈ വ്യാജപാസ്പോര്ട്ടു ശൃംഖലയെ സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിക്കുന്നു.
പാസ്പോര്ട്ടനുവദിച്ചതില് ക്രമക്കേട് ആരോപിക്കപ്പെട്ട മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദ് ചാര്‍ജ്ജ് എടുത്തതിനുശേഷമാണ് വ്യാജരേഖകള്‍ ചമച്ച് ഇത്രയേറെ പാസ്പോര്‍ട്ട് വിതരണം ചെയ്തത്.
2011 സപ്തംബര്‍ 26 മുതല്‍ 2012 29 വരെയുള്ള കാലയളവില്‍ 120 പാസ്പോര്‍ട്ടുകളാണ് ജനനതീയതി തിരുത്തി നല്‍കിയത്. ഇതില്‍ 68 പേര് മലപ്പുറം ജില്ലക്കാരാണ്. ബാക്കിയുള്ളയുള്ളവരില് ഭൂരിഭാഗം പേരും കോഴിക്കോട്, പാലക്കാട് ജില്ലകളിലുള്ളവരും ചുരുക്കം ചിലര്‍ വയനാട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. ഒരാള്‍ തൃശ്ശൂരില്‍ നിന്നും ഉണ്ട്. ഇവര്‍ എല്ലാം തന്നെ സൗദിയില്‍ ജോലിക്ക് പോകുന്നതിനാണ് വ്യാജപാസ്പോര്‍ട്ടുകള്‍ വാങ്ങിയതെന്ന് പറയുന്നു. വ്യാജരേഖ നല്കി പാസ്പോര്‍ട്ട് വാങ്ങിയതില്‍ തമിഴ്നാട് സ്വദേശിയായ മൂസാസെയ്ഫുള്ളയും ഉള്‍പ്പെടുന്നു.
2011 നവംബര്‍ രണ്ടുമുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ജനനതീയതി തിരുത്തിക്കൊണ്ടുള്ള പാസ്പോര്ട്ടുകള് നല്‍കിയിട്ടുണ്ട്. ഇതില്‍ ഒന്നിലും കേസ് അന്വേഷണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ 120പേര് പിടിക്കപ്പെട്ടെങ്കിലും ഇതിനേക്കാള്‍ പതിന്മടങ്ങ് വ്യാജപാസ്പോര്‍ട്ടുകള്‍ അനുവദിക്കപ്പെട്ടിടുണ്ടെന്നാണ് വിവരം.
വ്യാജപാസ്പോര്ട്ടു നേടിയ ഇവരെല്ലാം തന്നെ കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനാണ് ശ്രമിച്ചിരുന്നത്. ജനനതീയതി തിരുത്തി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായവരുടെ കേസ് നേരത്തെ ഡിവൈഎസ്പിയായ രാധാകൃഷ്ണപിള്ളയാണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെമാറ്റി ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായ അബ്ദുല്‍ഖാദറാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനെല്ലാം മന്ത്രിമാരായ ഇ. അഹമ്മദിന്റെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ശുപാര്‍ശപ്രകാരം പാസ്പോര്‍ട്ട് ഓഫീസറായി നിയമിതനായ അബ്ദുള്‍ റഷീദ് കൂട്ടുനിന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ട്രാവല്‍ ഏജന്‍സികളില്‍ നിന്നും മറ്റും പാസ്പോര്‍ട്ട് അനുവദിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ കൈക്കൂലിവാങ്ങിയ ഇടപാടുകളിലാണ് അബ്ദുള്‍ റഷീദ് സിബിഐ സംഘത്തിന്റെ വലയില്‍ കുടുങ്ങിയത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ വിദേശത്തേക്കുള്ള മനുഷ്യകടത്തിടപാടുകള്ക്കു പുറമെ അബ്ദുള്‍ റഷീദിന് തീവ്രവാദബന്ധവുമുണ്ടെന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: