തിരുവന്തപുരം: സോളാര്‍ തട്ടിപ്പുകേസ് അന്വേഷണത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കാന്‍ നീക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണിത്. ഉമ്മന്‍ചാണ്ടി യുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനെ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു. സരിത നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിനിരയായ ശ്രീധരന് നായരുമായി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്റെ മുറിയില്‍ വച്ചായിരുന്നുവെന്ന് ജോപ്പന് മൊഴി നല്കി. 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ്. തനിക്കും ജിക്കുവിനും സലിം രാജിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് ജോപ്പന് ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.വ്യാജ കത്ത് നിര്‍മിച്ച ്നല്കിയത്് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരുടെ സഹായത്തോടെയാണ്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതെ മുന്നോട്ടുപോയാല്‍ കേസന്വേഷണം പൂര്‍ണമാകില്ല. കുറ്റകൃത്യത്തിന് പദ്ധതിയിട്ട സ്ഥലം എന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പ്രാധാന്യമുണ്ട്. പ്രാഥമിക അന്വേഷണഘട്ടത്തില്‍ തന്നെ പരാതിയില്‍ പരാമര്‍ശിച്ച വ്യക്തി, സ്ഥാപനം എന്നിവയെ കുറിച്ച് അന്വേഷണം നടത്തേണ്ടത് നിയമപരമായ ബാധ്യതയാണ്. സരിതാ നായരേയും ജോപ്പനേയും മറ്റ് പ്രതികളേയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും വേണം. ഓഫീസിനെ കേസില്‍ ഉള്പ്പെടുത്തിയാല്തെളിവ് നിയമ പ്രകാരം മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കേണ്ടിവരും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് അനൗചിത്യമാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഓഫീസിനെതന്നെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്.
തട്ടിപ്പിന്റെ ഗൂഢാലോചനയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല എന്നു പറഞ്ഞ്് ഇവിടെ തെളിവെടുപ്പ് നടത്താതിരിക്കാനാണ്് നീക്കം. മുഖ്യമന്ത്രിയില്‍ നിന്ന് തെളിവെടുക്കുന്നതിന് അന്വേഷണസംഘം ഡിജിപിയോട് അഭിപ്രായം തേടിയിരുന്നു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. അതിനാല്‍തന്നെ വകുപ്പ്മന്ത്രിയെ മറികടന്ന്് അനുവാദം നല്കാന് ഡിജിപിക്ക് ബുദ്ധിമുട്ടാകും. നിലവിലെ നിയമമനുസരിച്ച് ആരെയൊക്കെ ചോദ്യം ചെയ്യണം, ഏത് വഴിക്ക് അന്വേഷണം കൊണ്ടുപോകണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നിരിക്കെ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കേസന്വേഷണത്തിന്റെ നിഷ്പക്ഷത തന്നെ ഇല്ലാതാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: