ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ഡോകോവിച്ച്, നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, എട്ടാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോ, വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് അമേരിക്കയുടെ സെറീനാ വില്യംസ്, 23-ാം സീഡ് ജര്‍മ്മനിയുടെ സബീന ലിസിക്കി, നാലാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്ക, ആറാം സീഡ് ചൈനയുടെ നാ ലി തുടങ്ങിയവര്‍ പ്രീ-ക്വാര്‍ട്ടറിലെത്തി.
ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പുരുഷ വിഭാഗം ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 87 മിനിറ്റ് നീണ്ട മത്സരത്തില്‍ 6-3, 6-2, 6-2 എന്ന സ്കോറിനാണ് ഡോകോവിച്ച് വിജയം സ്വന്തമാക്കിയത്.
മറ്റൊരു മല്‍സരത്തില്‍ ഡേവിഡ് ഫെററര്‍ 26-ാം സീഡ് ഉക്രെയിനിന്റെ അലക്സാണ്ടര്‍ ഡോല്ഗോപോളോവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. മൂന്നു മണിക്കൂറിലധികം നീണ്ട പോരാട്ടിനൊടുവില്‍ 6-7, 7-6, 2-6, 6-1, 6-2 എന്ന സ്കോറിനാണ് ഫെററര്‍ ജയിച്ചു കയറിയത്.
13-ാം സീഡ് ജര്‍മ്മനിയുടെ ടോമി ഹാസ് സ്പാനിഷ് താരം ഫെസിലിയാനോ ലോപ്പസിനെ 6-4, 2-6, 5-7, 4-6 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് 3-6, 6-3, 6-4, 7-5 എന്ന സ്കോറിന് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സനെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. അതേസമയം ഒമ്പതാം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കറ്റിനെ അട്ടിമറിച്ച് ഓസ്ട്രേലിയയുടെ ബര്‍ണാഡ് ടോമിക് നാലാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ജപ്പാന് താരം കിമിക്കോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചു. സ്കോര്‍: 6-2, 6-0. 14-ാം സീഡ് ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്ന് ജര്‍മ്മനിയുടെ 23-ാം സീഡ് സബീന ലിസിക്കി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 4-6, 6-2, 6-1. ആറാം സീഡ് ചൈനയുടെ നാ ലീ ചെക്ക് റിപ്പബ്ലിക്കിന്റെ ക്ലാര സകോപലോവയെ 4-6, 6-0, 8-6 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: