ന്യൂദല്‍ഹി: പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ലീഗും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ആര്യാടന് മുഹമ്മദ്.
ലീഗിനും കോണ്‍ഗ്രസിനും രണ്ട് പൈതൃകമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നണിബന്ധം തകരുമെന്ന് കരുതുന്നില്ലെന്നും ആര്യാടന് ദല്‍ഹിയില്‍ പറഞ്ഞു.
ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ അഭിന്ദിച്ച് ആര്യാടന് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴാണ് ചെന്നിത്തല യഥാര്‍ത്ഥ കെപിസിസി പ്രസിഡണ്ടായതെന്നായിരുന്നു ആര്യാടന്റെ പ്രതികരണം.
ഇതിന് മറുപടിയായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തി. മുസ്ലീം ലീഗിന് മറ്റൊരിടമില്ലെന്ന് കരുതരുതെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലാം ലീഗെന്നും മജീദ് വ്യക്തമാക്കി.
ലീഗിന്റെ വില നന്നായി അറിയാവുന്ന ആളാണ് കെ മുരളീധരനെന്നും കേരളത്തില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്നും കെപിഎ മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: