തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി. കോഴിക്കോട് നിന്നും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഇടത് യുവജന സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു.
മാവേലി എക്സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ച് പുറത്തേക്കെത്തിയപ്പോഴാണ് കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ എത്തിയത്. കനത്ത സുരക്ഷ ഒരുക്കി മഫ്തിയിലും അല്ലാതെയും കാവല്‍ നിന്ന റെയില്‍വേസ്റ്റേഷനില്‍ മുഖ്യമന്ത്രി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് കരിങ്കൊടിയുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെത്തിയത്.
പോലീസ് മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലേക്ക് സുരക്ഷിത വഴിയൊരുക്കിയെങ്കിലും രണ്ടിടത്ത് വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസും ദ്രുതകര്‍മ്മ സേനാംഗങ്ങളും ഇവരെ തള്ളിമാറ്റിയ ശേഷം മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: