ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ 49 ശതമാനം വരെ നിക്ഷേപം നടത്തുന്ന വിദേശകമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം ദല്‍ഹിയില്‍ ചേരും. ഉദ്യോഗസ്ഥതല സമിതിയുടെ തീരുമാനം വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.
ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി കടുത്ത വ്യവസ്ഥകളും സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ചുരുങ്ങിയത് 600 കോടി രൂപയുടെ നിക്ഷേപം നടത്തണം. അതില്‍ അമ്പത് ശതമാനം തുക അടിസ്ഥാനസൗകര്യങ്ങള്‍ക്കായി വിനിയോഗിക്കണം, വിറ്റഴിക്കുന്ന ഉത്പ്പന്നങ്ങളില്‍ മുപ്പത് ശതമാനം ആഭ്യന്തര ഉത്പാദകരില്‍ നിന്ന് സംഭരിച്ചവ ആയിരിക്കണം, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രമേ ഔട്ട്ലെറ്റുകള് സ്ഥാപിക്കാവൂ തുടങ്ങിയ വ്യവസ്ഥകളാണ് മുന്നോട്ട് വച്ചിരുന്നത്.
നിബന്ധനകള്‍ അനുസരിച്ച് വിദേശനിക്ഷേപം നടത്താന്‍ കമ്പനികള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നിക്ഷേപപരിധി വേണമെങ്കില്‍ 49 ശതമാനമാക്കാമെന്നും അതിലൂടെ കൂടുതല്‍ ആനുകൂല്യം നല്കാമെന്നുമുള്ള വാഗ്ദാനം സര്‍ക്കാര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: