ന്യൂദല്‍ഹി: ദുരന്തത്തെ നേരിടുന്നതില്‍ പരാജയപ്പെട്ട ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ദുരന്തം മനസ്സിലാക്കി സന്ദര്ഭത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. കാര്യക്ഷമതയില്ലാത്ത സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല, ട്വിറ്ററിലൂടെ സുഷമാ സ്വരാജ് പ്രതികരിച്ചു. ദുരന്തത്തിനു ശേഷം ആദ്യമായാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി നേതൃത്വം വിജയ് ബഹുഗുണ സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.
പ്രളയമുണ്ടായ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും പരാജയപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുടെ അഭ്യര്‍ഥന പ്രകാരം സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനിന്ന് ബിജെപി സഹകരിച്ചതാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാരിനായില്ല.
പ്രതിപക്ഷ നേതാക്കളായ അരുണ്‍ ജെറ്റ്ലിയും സുഷമാ സ്വരാജും എന്തുകൊണ്ട് ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചില്ലെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി ഇന്നലെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശമാണ് ദുരന്തശേഷം സര്‍ക്കാരിന് എല്ലാ പിന്തുണയും നല്കി വന്ന ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാന്‍ സമയമില്ലാത്ത ബിജെപി നേതാക്കള്‍ക്ക് സിബിഐയെ സ്വതന്ത്രമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സമയമുണ്ടെന്ന് തിവാരി ട്വിറ്ററില്‍ കുറിച്ചിരുന്നു.
തിവാരിയുടെ ചോദ്യങ്ങള്‍ക്ക് ട്വിറ്ററിലൂടെ തന്നെയാണ് സുഷമ സ്വാരാജ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. ദുരന്തം കൈകാര്യം ചെയ്യാനറിയാത്തൊരു സര്‍ക്കാര്‍ പിന്നെ എന്തിനാണ് തുടരുന്നത്. നേതാക്കള്‍ ഉത്തരാഖണ്ഡില്‍ പോയാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ നിര്‍ദ്ദേശം മാനിച്ചാണ് പോകാതിരുന്നതെന്നും ഉത്തരാഖണ്ഡിലെ ദുരന്തത്തിന്റെ ആഴം ആഭ്യന്ത്രമന്ത്രി തിരിച്ചറിഞ്ഞത് താന്‍ ഫോണില്‍ വിളിച്ച് അറിയിച്ചപ്പോഴാണെന്നും സുഷമാ സ്വരാജ് തിരിച്ചടിച്ചു. ഉത്തരാഖണ്ഡ്മുഖ്യമന്ത്രി ബഹുഗുണെ യ പുറത്താക്കണമെന്ന് രാജ്യസഭാപ്രതിപക്ഷനേതാവ് അരു ണ്ജെറ്റ്ലിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: