റിയാദ്: നിതാഖത്ത് സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടി. നവംബര്‍ നാല് വരെയാണ് കാലാവധി നീട്ടിയത്. വാര്‍ത്താ സമ്മേളനത്തില്‍ സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ അനുവദിച്ച നിതാഖത്ത് സമയപരിധി ജൂലൈ 3-ാം തിയതി അവസാനിക്കാനിരിക്കെയാണ് സമയ പരിധി നീട്ടിയത്.
സമയപരിധി നീട്ടണമെന്ന് തൊഴില്‍ മന്ത്രാലയവും ജിദ്ദ ചേംബറും ആവശ്യപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് വിദേശികളുടെ പദവി നിലവിലുള്ള സമയപരിധിക്കുള്ളില്‍ ശരിയാക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തലിലാണ് ജിദ്ദ ചേംബര്‍ ഈ കാര്യം അറിയിച്ചത്.
പദവി നിലനിര്‍ത്താന്‍ കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ വ്യവസായവാണിജ്യ മേഖല കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.
പദവി ശരിയാക്കുന്നതിനുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് ബന്ധപ്പെട്ട ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. ജീവനക്കാരുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സമയപരിധി മൂന്നു മാസം കൂടി നീട്ടണമെന്ന് തൊഴില്‍ മന്ത്രാലയം ഉന്നതാധികാരികളോട് ശുപാര്‍ശ ചെയ്തതായി കഴിഞ്ഞ ദിവസം പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളുടെ എംബസികളും സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: