കൊച്ചി: ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്ക് എതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഭാവിയില്‍ യുവതി മൊഴിമാറ്റാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.
പരാതിക്കാരിയുടെ മൊഴിയിലെ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ സാക്ഷി മൊഴികളും യുവതിയുടെ പരാതിയും ചിലഘട്ടങ്ങളില്‍ ഒത്തുപോകുന്നില്ല. ഇതേത്തുടര്‍ന്നാണ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. യുവതി ഭാവിയില്‍ മൊഴി മാറ്റിയാലും രഹസ്യമൊഴി മുഖ്യതെളിവായി എടുത്ത് നടപടികളുമായി മുന്നോട്ട് പോകാനാവും.
രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം സി.ജെ.എം കോടതിയേയാകും അന്വേഷണ സംഘം സമീപിക്കുക. ഈയാഴ്ച തന്നെ മൊഴിയെടുക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: