പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കോന്നി സ്വദേശി ശ്രീധരന് നായരില്‍ നിന്ന് 40 ലക്ഷം തട്ടിയ കേസിലാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് 44 കേസുകളുണ്ടെന്നും ഇതില്‍ പലതിലും ജോപ്പന് ബന്ധമുണ്ട്. ഈ കേസുകളിലെല്ലാം അന്വേഷണം നടക്കേണ്ടതുണ്ട്. രാഷ്ട്രീയ പിടിപാടുള്ള ജോപ്പന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.
കേസില്‍ ശ്രീധരന് നായരുടെ പരാതിയിലെ കൂട്ടിച്ചേര്‍ക്കലുകള്‍ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: